ചെമ്പരത്തി
ഭ്രാന്തമായ
ജീവിതത്തിന്റെ
മറഞ്ഞുപോയ
സ്മൃതികളിൽ
മധുരമില്ലാത്ത
പ്രണയത്തിന്റെ
വേദനയില്ലാത്ത
വിരഹത്തിന്റെ
വായിച്ചെടുക്കാൻ
കഴിയാത്ത
മൗനത്തിന്റെ
അടയാളമായിരുന്നു
അവൾ
ചെമ്പരത്തി
കൽ ദൈവങ്ങൾക്കിടയിലും
ശവപ്പറമ്പിലും മാത്രം
ജീവിതം സ്വയം
തളച്ചിട്ടവൾ
ഈ അടുത്തിടയ്ക്കെപ്പോഴൊആണ് ആ മാലാഖക്കുട്ടി എന്നെ കാണാൻ വന്നത്. ഒറ്റനോട്ടത്തിൽ എനിക്കറിയാൻ കഴിഞ്ഞു അവളൊരു മാലാഖകുട്ടിയാണെന്നു. ചിത്രത്തിൽ കാണുന്നതുപോലെ അവൾക്കു ചിറകൊന്നുമില്ലായിരുന്നു നല്ലൊരു മനസുണ്ടായിരുന്നു. പുഞ്ചിരിക്കുന്ന മനസ്സ്. അത്രമാത്രം അവള് സമ്മാനിച്ച ആ കുറ്റിപെൻസിലും ഒപ്പം ഒരു ചുവന്ന പുഷ്പവും വിധിക്കപെട്ടതോ കുറിയ കുറെ വരകൾ അതിലേക്കു ചാലിച്ച നിറങ്ങളും.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ