പോസ്റ്റുകള്‍

2018 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

ഗുൽമോഹർ പുഷ്പത്തിനൊരു പ്രണയലേഖനം

ഇമേജ്
രാത്രിയോട്   എന്നും എന്തെന്നില്ലാത്ത കൗതുകമായിരുന്നു . മഴയോടുമുണ്ടായിരുന്നു ഒരു പ്രണയം മധുരമായി നിശബ്ദമായി - നെറുകയിൽ തലോടി ഓരോതുള്ളിയും താഴ്ത്തേക്കു പതിയ്ക്കുമ്പോൾ ഉത്തരമില്ലാത്ത ഒരു ചോദ്യം മനസ്സിൽ വിറകൊണ്ടു അതവളോടുള്ള പ്രണയമായിരുന്നു . അവൾക്കുമാത്രമറിയാവുന്ന അവളുടേതുമാത്രമായ അവൾക്കുവേണ്ടിമാത്ര o നാലറകൾക്കുള്ളിലെവിടെയോ ഒരു കോണിൽ പളുങ്കുപാത്രത്തിലൊളിപ്പിച്ചൊരെൻറെ പ്രണയം മഴയായി ഉതിർന്നപ്പോൾ എന്റെ ഹൃദയതാളുകൾ ആർദ്രമായികുളിരണിഞ്ഞു നിലാവിലും മഴയിലും   കുതിർന്ന് ആ ഗുൽമോഹർപുഷ്പങ്ങൾ അപ്പോഴു o തലയാട്ടികൊണ്ടേയിരുന്നു അവർ കാണിച്ചുതന്നത് നിന്നെയായിരുന്നു എന്റെ   ഗുൽമോഹർപുഷ്പമേ ..., ************

ചിന്താക്കുഴപ്പം

ലോകത്തെ കാണുന്നത് 2 കണ്ണുകൾ കൊണ്ടല്ലേ എന്നിട്ടും കണ്ണിൽ പെടുന്നത് 1 മാത്രമല്ലേ ചിന്തിക്കുന്നത് ഒരു മസ്തിഷ്‌കം കൊണ്ട് ചിന്തകളോ ആയിരക്കണക്കിനല്ലേ 😃 അതാണ് ചിന്താക...

ഓണാശംസകൾ

ഓണം മനസ്സുകളുടെ ഒത്തുചേരലാണ് .  മലയാളിമനസുകൾ എവിടെയുണ്ടോ അവിടെ ഓണം നാക്കില നീർത്തും, അതൊരു ആണ്ടിന്റെ അനുഭവമാണ് . വലിയ പ്രതിസന്ധികൾ തരണം ചെയ്തുകൊണ്ടാണ് ഈ ഓണനിലവില...

നീയും എന്റെ നല്ല ചങ്ങാതി

നിര്‍വ്വചനങ്ങള്‍ക്കതീതമായ ബന്ധമാണ് സൗഹൃദം. തത്വശാസ്ത്രങ്ങള്‍ക്കും കാല്പനികതയ്ക്കുമുപരി വൈകാരികതയുടെ അവ്യക്തമധുരവുമായി സൗഹൃദങ്ങള്‍ക്ക് അളവുകോലുകളില്ല നീ...

പ്രണയം

ഇന്നലെ അവൻ അവളെ കാത്തിരുന്നു അവൾ വന്നില്ല അടുത്ത ദിവസം അവൾ പതിവിലും നേരത്തെവന്നു എന്നിട്ടും തന്റെ വിലപ്പെട്ട സമയം കളഞ്ഞതിനെച്ചൊല്ലി അവൻ അവളെ ശകാരിച്ചു അപ്പോളു...

സൂര്യകാന്തി

അവൾ അയാളെ നോക്കി അയാളുടെ മന്ദഹാസത്തിൽ അവൾ പ്രഭാവതിയായി അസ്തമനമായൊപ്പോളേക്കും അവൾ വാടിത്തളർന്നിരുന്നു പിന്നെ ഇതളുകൾ കൂമ്പി .. എന്നിട്ടും അവൾ ഇന്നും അയാളെ ചിരിച്...

*കുടിയാന്റെ ദുഃഖം*

കാത്തിരിക്കുന്നു ഞാൻ കരളേ നീ വരുന്നൊരാ കാലമത്രയും കാലമീവഴി എത്തുമെന്നെന്റെ കാതു കേട്ടതും കണ്ണറിഞ്ഞതും മനസ്സുചൊന്നിട്ടെന്ന് ഞാനറിഞ്ഞു കാലമുരുണ്ടു വന്നപ്പോ...

നൻമലയാളം

ഉമ്മതന്നമ്മയെന്നു പഠിപ്പിച്ചതും കൊഞ്ചിച്ചുകൊണ്ടച്ഛനെന്നു പഠിപ്പിച്ചതും കൈകൂപ്പി ചൊല്ലുവാൻ പഠിപ്പിച്ച പ്രാർഥനയൊക്കെയും നൻമലയാളം തന്നെ നല്ല പാഠങ്ങൾ പഠിച്ച...

നൻമലയാളം

ഉമ്മതന്നമ്മയെന്നു പഠിപ്പിച്ചതും കൊഞ്ചിച്ചുകൊണ്ടച്ഛനെന്നു പഠിപ്പിച്ചതും കൈകൂപ്പി ചൊല്ലുവാൻ പഠിപ്പിച്ച പ്രാർഥനയൊക്കെയും നൻമലയാളം തന്നെ നല്ല പാഠങ്ങൾ പഠിച്ച...

വിരുന്ന്

വിരുന്നുകാരാ അറിയുമോ നീ പറഞ്ഞകന്നൊരീ  വാക്കുകൾ അകലെയെങ്കിലും ഓർത്തിടിന്നു വിടതരാത്തൊരെൻ ആത്മനൊമ്പരം             *

സഞ്ജീവനി

ചെ റിയ ഒരു തലവേദനയുടെ അസ്വാരസ്യത്തിലാണ് കിടക്കയിലേക്കു ചായ്ഞ്ഞത് . ഒരുപാടു ചിന്തകൾ മനസിലുടനീളം   മലർക്കംമറിഞ്ഞു കടന്നുപോയി . അതിനിടയിൽ ചെകിടത്തടിച്ചപോലെ തലയുടെ കനം ഏറിവന്നു . അസഹ്യമായ പിരിമുറുക്കം ,  പാടെ ഒന്നുചുരുണ്ടുകൂടി , പിന്നെ ഒന്നു നിവർന്നു . തികച്ചും ആകസ്മികത നിറഞ്ഞു തനിക്കു എന്താണ് സംഭവിക്കുന്നത് ?, സംഭവിക്കാൻ പോകുന്നത് . എന്നുള്ള വേവലാതി . തെല്ലു നെടുവീർപ്പിട്ടു . കടുത്ത ചൂട് തോന്നി എങ്കിലും ഭയമാകാം - പുതപ്പിനെ വലിച്ചു മെയ്യോടുചേർത്തു . സ്വേദം മെയ്യാസകലം നനയിച്ചിരുന്നു . വേദനയ്ക്ക് ശമനമായിക്കോട്ടെ   എന്ന് കരുതി മാത്രമാകാം തല ഇരുകൈകൾക്കും ഇടയിൽ വച്ച് ചരിഞ്ഞു - നന്നെയൊന്നു   ചുരുണ്ടുകിടന്നു . കണ്ണുകൾ ഒന്നുകൂടി മുറുക്കെയടച്ചു . തലയിലെ പേശികൾ നുറുങ്ങുമാറു വേദന പുകഞ്ഞു വന്നു   പിന്നെ എന്തെന്നില്ലാത്ത മന്ദത തോന്നി   ഒരു ആലസ്യത്തിലേക്കു   വഴുതിനീങ്ങി , കണ്ണിനു ചുറ്റും   ഒരു നീല വെളിച്ചം സംജാതമായി   തിരുനെറ്റിക്കു മുന്നിൽ ഒരു വെളുത്ത കുറിയ വര സ്ഥാനം പിടിച്ചു , അതിനു തെല...