പടേനി

പടയണിയുടെ നാട്ടിലൂടെ നടന്നൊരു കാലമുണ്ടായിരുന്നു. മീനച്ചൂട് കനക്കുമ്പോൾ    മറുതക്കോലങ്ങളും, യക്ഷിക്കോലങ്ങളും, പക്ഷിക്കോലങ്ങളും വസൂരിക്കെതിരെ ദംഷ്ട്ര കാട്ടി അലറാറുണ്ടായിരുന്നു. നെടുവീർപ്പുകൾക്കൊടുവിലെ കാലാരിക്കോലങ്ങളും.
പിന്നിട്ടവഴികൾ  പേടിച്ചരണ്ട് ഇരുട്ടിലെവിടെയോ ഒളിച്ച പിണിയാൾ.
ആപാല്‍സന്ധിയിൽ അവരിലെ ആരോ വിളിച്ചുണർത്തി . 
തിരുവല്ല കുന്നന്താനം   പ്രദേശങ്ങളുടെ  മാത്രമായ അടവി, മറ്റുള്ളവരുടെ കാപ്പൊലി - ഭയം കൂറീയ രാത്രികൾ, അലർച്ചയും, ചാർത്തിയ ചായങ്ങളും തീവെട്ടികൾക്കുമുന്നിൽ തെളിഞ്ഞുകാണാം.
ചിലർക്ക് കനവ്, ചിലർക്ക് നേര്, മറ്റുചിലർക്ക് വെറുമൊരു നേരംപോക്ക്. ആവാഹനം കഴിഞ്ഞു  സമസ്ത മന്ത്രങ്ങളും നിലയ്ക്കുമ്പോൾ  ഒരു പുതിയ പുലരിവരും.


പടേനി


ഒരു   പുലരിവരും  ഇന്നെന്റെ  മണ്ണിൽ-
ഒരു  പൂക്കാലംവരും .
നാടിന്റെ നന്മ്മയിലിന്നു നാളമായിമാറുവാൻ
നാം അണിയുന്നു  പടേനികോലങ്ങൾ.
ചായവും, ചിലമ്പും പേറിയ ബീഭത്സമില്ലെങ്കിലും.
പിണിയാൾക്കെതിരെ കൃപാനമാകുവാൻ
നാം ആതുര സേവകർ .
ചെറുത്തുനിൽപ്പിന്റെ  തീവെട്ടിപേറുന്ന
പടയാളികൾ നാം  -  നിശബ്ദശബ്ദങ്ങൾ.

ഒരു   പുലരിവരും  ഇന്നെന്റെ  മണ്ണിൽ
ഒരു  പൂക്കാലംവരും .
നാടിന്റെ നന്മ്മയിലിന്നു നാളമായിമാറുവാൻ
അതിജീവനത്തിലൊരു  തിരിതെളിയിക്കുവാൻ
കാലൈക്യംമാകുമൊരായിരം  നിഴലുകൾ
ശാസ്ത്രവും സത്യവും അവരുടെ കൂട്ടുകാർ . 

മഹാമാരിതൻ ബഹുവ്യാപനം -
ഒരു കഥയാകും വെറും കഥ.
അലറുന്നു ഈ വ്യഥയോടു,
തൂലികമാത്രമല്ലീഞാനും  
ഒരു   പുലരിവരും  ഇന്നെന്റെ  മണ്ണിൽ 
 ഒരു  പൂക്കാലംവരും  
അരുണകിരണങ്ങൾക്കും  മുഖംമൂടി- 
വേണ്ടാത്ത   പുലരിവരും. 

പ്രവീൺ പാറയ്ക്കൽ

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

അത് പ്രണയം!