പടയണിയുടെ നാട്ടിലൂടെ നടന്നൊരു കാലമുണ്ടായിരുന്നു. മീനച്ചൂട് കനക്കുമ്പോൾ മറുതക്കോലങ്ങളും, യക്ഷിക്കോലങ്ങളും, പക്ഷിക്കോലങ്ങളും വസൂരിക്കെതിരെ ദംഷ്ട്ര കാട്ടി അലറാറുണ്ടായിരുന്നു. നെടുവീർപ്പുകൾക്കൊടുവിലെ കാലാരിക്കോലങ്ങളും. പിന്നിട്ടവഴികൾ പേടിച്ചരണ്ട് ഇരുട്ടിലെവിടെയോ ഒളിച്ച പിണിയാൾ. ആപാല്‍സന്ധിയിൽ അവരിലെ ആരോ വിളിച്ചുണർത്തി . തിരുവല്ല കുന്നന്താനം പ്രദേശങ്ങളുടെ മാത്രമായ അടവി, മറ്റുള്ളവരുടെ കാപ്പൊലി - ഭയം കൂറീയ രാത്രികൾ, അലർച്ചയും, ചാർത്തിയ ചായങ്ങളും തീവെട്ടികൾക്കുമുന്നിൽ തെളിഞ്ഞുകാണാം. ചിലർക്ക് കനവ്, ചിലർക്ക് നേര്, മറ്റുചിലർക്ക് വെറുമൊരു നേരംപോക്ക്. ആവാഹനം കഴിഞ്ഞു സമസ്ത മന്ത്രങ്ങളും നിലയ്ക്കുമ്പോൾ ഒരു പുതിയ പുലരിവരും. പടേനി ഒരു പുലരിവരും ഇന്നെന്റെ മണ്ണിൽ- ഒരു പൂക്കാലംവരും . നാടിന്റെ നന്മ്മയിലിന്നു നാളമായിമാറുവാൻ നാം അണിയുന്നു പടേനികോലങ്ങൾ. ചായവും, ചിലമ്പും പേറിയ ബീഭത്സമില്ലെങ്കിലും. പിണിയാൾക്കെതിരെ കൃപാനമാകുവാൻ നാം ആതുര സേവകർ . ചെറുത്തുനിൽപ്പിന്റെ തീവെട്ടിപേറുന്ന പടയാളികൾ...