പടയണിയുടെ നാട്ടിലൂടെ നടന്നൊരു കാലമുണ്ടായിരുന്നു. മീനച്ചൂട് കനക്കുമ്പോൾ    മറുതക്കോലങ്ങളും, യക്ഷിക്കോലങ്ങളും, പക്ഷിക്കോലങ്ങളും വസൂരിക്കെതിരെ ദംഷ്ട്ര കാട്ടി അലറാറുണ്ടായിരുന്നു. നെടുവീർപ്പുകൾക്കൊടുവിലെ കാലാരിക്കോലങ്ങളും.  പിന്നിട്ടവഴികൾ  പേടിച്ചരണ്ട് ഇരുട്ടിലെവിടെയോ ഒളിച്ച പിണിയാൾ.  ആപാല്‍സന്ധിയിൽ അവരിലെ ആരോ വിളിച്ചുണർത്തി .    തിരുവല്ല കുന്നന്താനം   പ്രദേശങ്ങളുടെ  മാത്രമായ അടവി, മറ്റുള്ളവരുടെ കാപ്പൊലി - ഭയം കൂറീയ രാത്രികൾ, അലർച്ചയും, ചാർത്തിയ ചായങ്ങളും തീവെട്ടികൾക്കുമുന്നിൽ തെളിഞ്ഞുകാണാം.  ചിലർക്ക് കനവ്, ചിലർക്ക് നേര്, മറ്റുചിലർക്ക് വെറുമൊരു നേരംപോക്ക്. ആവാഹനം കഴിഞ്ഞു  സമസ്ത മന്ത്രങ്ങളും നിലയ്ക്കുമ്പോൾ  ഒരു പുതിയ പുലരിവരും.      പടേനി    ഒരു   പുലരിവരും  ഇന്നെന്റെ  മണ്ണിൽ-   ഒരു  പൂക്കാലംവരും .   നാടിന്റെ നന്മ്മയിലിന്നു നാളമായിമാറുവാൻ   നാം അണിയുന്നു  പടേനികോലങ്ങൾ.   ചായവും, ചിലമ്പും പേറിയ ബീഭത്സമില്ലെങ്കിലും.   പിണിയാൾക്കെതിരെ കൃപാനമാകുവാൻ   നാം ആതുര സേവകർ .   ചെറുത്തുനിൽപ്പിന്റെ  തീവെട്ടിപേറുന്ന   പടയാളികൾ...